റഹീമിന്റെ മോചനം ഉടൻ; വിശദാംശങ്ങൾ
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സൗദിയിലെ ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനം ഉടൻ. സൗദിയിൽ മരിച്ച കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ട 34 കോടി രൂപ സ്വരൂപിച്ചെന്ന് റഹീമിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. ദയാദനം സ്വീകരിച്ച് റഹീമിന് മാപ്പ് നൽകാൻ തയ്യാറാണെന്ന് സൗദിയിൽ മരിച്ച കുട്ടിയുടെ കുടുംബം റിയാദ് കോടതിയെ അറിയിക്കുകയും ചെയ്തു. തുക കൈമാറുന്നതു സംബന്ധിച്ച് സൗദി ഇന്ത്യൻ എംബസി വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി തേടിയിട്ടുണ്ട്. ജനകീയ കൂട്ടായ്മയിലൂടെ സമാഹരിച്ച തുക ആദ്യം ബാങ്കിൽ നിന്നു വിദേശകാര്യ മന്ത്രാലയത്തിനു കൈമാറണം. അതു പിന്നീട് ഇന്ത്യൻ എംബസി മുഖേന റിയാദ് കോടതി പറയുന്ന ബാങ്ക് അക്കൗണ്ടിലേക്കു മാറ്റുകയും ചെയ്യും. നിയമസഹായ സമിതി നടപടികൾ വേഗത്തിലാക്കാൻ ശ്രമിക്കുന്നുണ്ട്. ഭിന്നശേഷിക്കാരനായ സൗദി പൗരനായ കുട്ടി മരിച്ച സംഭവത്തിലാണ് റഹീമിന് കോടതി വധശിക്ഷ വിധിച്ചിരുന്നത്. എന്നാൽ സൗദിയിലെ മരിച്ച കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ട 34 കോടിയുടെ ദയാദനം സമാഹരിക്കാൻ ലോകമെമ്പാടുമുള്ള മനുഷ്യസ്നേഹികളാണ് കൈകോർത്തത്. യുഎഇയിലെ വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/IFwZd0YzoSVCnmIGPZS4b7
Comments (0)