ബെംഗളൂരുവിൽ ജലക്ഷാമം രൂക്ഷം; പലരും വർക്ക് ഫ്രം ഹോം, ഉപയോഗിക്കുന്നത് മാളുകളിലെ ടോയ്ലറ്റുകൾ
ബെംഗളൂരുവിൽ ജലക്ഷാമം രൂക്ഷം. വർക്ക് ഫ്രം ഹോം ജീവനക്കാരേറെയും ജലദൗർലഭ്യം നിമിത്തം മാളുകളിലെ ടോയ്ലറ്റുകൾ ഉപയോഗിക്കുന്നു. ജലം പാഴാക്കുന്നത് ഒഴിവാക്കാൻ ഭക്ഷണം വീടുകളിൽ വയ്ക്കാതെ ഓർഡർ ചെയ്യുകയാണ് ഭൂരിഭാഗം പേരും. പല വിദ്യാഭ്യാസ സ്ഥാപനങ്ങളും പഠനം ഓൺലൈനാക്കി. അടിസ്ഥാന ആവശ്യങ്ങൾക്ക് പോലും വെള്ളം കിട്ടാത്തതിനാൽ പലരും താത്കാലികമായി സ്വദേശങ്ങളിലേക്ക് മടങ്ങാനാണ് താത്പര്യപ്പെടുന്നത്.
ബെംഗളൂരുവിൽ പ്രതിദിനം ഏകദേശം 2,800 മില്യൺ ലിറ്റർ ജലമാണ് ആവശ്യമായി വരുന്നത്. എന്നാൽ ആവശ്യത്തിന് ജലം ഇപ്പോൾ ലഭിക്കുന്നില്ലെന്ന് ബെംഗളൂരു നിവാസികൾ പറയുന്നു. ഭൂഗർഭജലവും കാവേരി നദിയുമാണ് രാജ്യത്തിന്റെ സിലിക്കൺ വാലിയിലെ പ്രധാന ജലസ്രോതസുകൾ. എന്നാൽ മഴ പെയ്യാത്തത് മൂലം ജലവിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയതാണ് നഗരത്തിൽ ജലക്ഷാമം രൂക്ഷമാകാൻ കാരണമായത്. വിഷയം രാഷ്ട്രീയപ്രശ്നമായി ഉയർത്തിയിരിക്കുകയാണ് പ്രതിപക്ഷ പാർട്ടിയായ ബിജെപി. എന്നാൽ സംസ്ഥാനത്തിന്റെ വരൾച്ചാ സാഹചര്യത്തിൽ കേന്ദ്രസർക്കാർ ആവശ്യമായ ധനസഹായം നൽകുന്നില്ലെന്ന് കോൺഗ്രസും കുറ്റപ്പെടുത്തുന്നു. ഖത്തറിലെ അനുദിന വാർത്തകളും വിശേഷങ്ങളും തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/E9dLCQprdHP00u4tWPbARq
Comments (0)