ദോഹ എക്സ്പോ സന്ദർശിച്ചത് 42 ലക്ഷം പേർ; അടുത്തത് 2027ൽ ജപ്പാനിൽ
വൈവിധ്യമാർന്ന ഉള്ളടക്കവും പവലിയനുകളും കൊണ്ട് പ്രൗഢഗംഭീരമായാണ് ദോഹ അന്താരാഷ്ട്ര ഹോർട്ടികൾച്ചറൽ എക്സിബിഷൻ അവസാനിച്ചത്. ഒക്ടോബർ രണ്ട് മുതൽ മാർച്ച് 28 വരെ ആറ് മാസം നീണ്ടു നിന്ന എക്സിബിഷൻ 42.20 ലക്ഷം പേർ സന്ദർശിച്ചെന്നാണ് കണക്ക്. 30 ലക്ഷം സന്ദർശകരെയാണ് അധികൃതർ പ്രതീക്ഷിച്ചിരുന്നത് എങ്കിലും കണക്കുകൂട്ടലുകൾ തെറ്റിച്ചായിരുന്നു സന്ദർശകരുടെ വരവ്. അടുത്ത ഹോർട്ടികൾചറൽ എക്സ്പോയുടെ ആതിഥേയത്വം ജപ്പാനാണ്. 2027ൽ യോകോഹാമയിലാണ് നടക്കുക. ഖത്തറിലെ അനുദിന വാർത്തകളും വിശേഷങ്ങളും തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/E9dLCQprdHP00u4tWPbARq
‘ഹരിത മരുഭൂമി, മികച്ച പരിസ്ഥിതി’ എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര ഹോർട്ടികൾചറൽ എക്സ്പോ വൻ വിജയമായി പര്യവസാനിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് സംഘാടകരും നടത്തിപ്പുകാരായ ബ്യൂറോ ഇന്റർനാഷനൽ ഡെസ് എക്സ്പോസിഷനും. മരുഭൂവത്കരണത്തിനും പരിസ്ഥിതി പ്രത്യാഘാതങ്ങൾക്കുമെതിരായ ഗൾഫ് രാജ്യങ്ങളുടെ പോരാട്ടവും ആധുനിക പദ്ധതികളും പ്രദർശിപ്പിക്കാനും എക്സ്പോ വേദിയായി. ദോഹ എക്സ്പോയിൽ 77 രാജ്യങ്ങൾ പങ്കെടുത്തു. വൈവിധ്യമാർന്ന പവിലിയനുകളും ഓരോ രാജ്യത്തിന്റെയും സംസ്കാരത്തിന്റെയും വിവിധ പരിപാടികൾ സന്ദർശകരെ ആകർഷിച്ചു. ആറ് മാസത്തിനിടെ ഏകദേശം ഏഴായിരം പരിപാടികളാണ് എക്സ്പോ വേദിയിൽ അരങ്ങേറിയത്.
Comments (0)